സഹ്യന്റെ സംരക്ഷണത്താലും നാൽപ്പത്തിനാല് നദികളാലും ശ്രേഷ്ഠമായ ഈ ഭാർഗവനാട്, ദശാബ്ദങ്ങൾ നീണ്ട ഇടത്-വലത് മുന്നണികളുടെ രാഷ്ട്രീയ അന്ധതമൂലം ഇന്ന് ജീർണത നേരിടുകയാണ്. കെടുകാര്യസ്ഥതയും ദീർഘവീക്ഷണമില്ലായ്മയും ഇരുമുന്നണികളെയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാക്കുന്നു. പ്രീണനവും ഒത്തുതീർപ്പ് രാഷ്ട്രീയവും ഇരുവരുടെയും മുഖമുദ്രയാണ്. ഒരു നാടിനെ അരാജകത്വത്തിലേക്ക് തള്ളിവിടുന്നതാവും ഇതിന്റെയെല്ലാം പരിണിതഫലം. ഇത്തരത്തിലുള്ള രാഷ്ട്രീയം കേരളത്തിന് ആപത്താണ്. നാടിനെ വികസനത്തിലേക്കും വളർച്ചയിലേക്കും നയിക്കുന്നതാകണം രാഷ്ട്രീയം. പക്ഷെ ഇവിടെ നടക്കുന്നത് വിപരീതമായാണ്. ഇതിനൊരു പരിഹാരം അത്യന്താപേക്ഷിതമാണ്.
▶️ കഴിഞ്ഞ മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന അളവിൽ ജലം ഡാമുകളിലേക്ക് ഒഴുകിയെത്തിയിട്ടും (8399 ദശലക്ഷം യൂണിറ്റ്), ശാസ്ത്രീയമായ ആസൂത്രണമില്ലാത്തതിനാൽ കേരളം ഇന്ന് പവർകട്ടിൽ വലയുകയാണ്. ▶️...
കഴിഞ്ഞ പത്തുവർഷമായി കേരളത്തിൽ പവർകട്ടില്ലെന്ന വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ച പിണറായി സർക്കാർ, ഇന്ന് അപ്രഖ്യാപിത ലോഡ് ഷെഡിംഗിലൂടെ ജനങ്ങളെ കൂരിരുട്ടിൽ നിർത്തി വഞ്ചിക്കുകയാണ്. പിണറായി സർക്കാരിന്റെയും വൈദ്യുതി...