‼️വിദേശത്ത് പഠനത്തിന് പോയ മലയാളി വിദ്യാർത്ഥിനി സാവരിയ ബസന്തിന്റെ ദുരൂഹ മരണം അതീവ ഗൗരവതരമായ വിഷയമാണ്. ഈ കേസിന് അന്താരാഷ്ട്ര തലത്തിലുള്ള മാനങ്ങളുണ്ട്. കേരളത്തിലെ ക്രൈംബ്രാഞ്ച് വിഭാഗത്തിന് മാത്രം എത്രത്തോളം ഫലപ്രദമായി ഈ കേസിൽ ഇടപെടാൻ സാധിക്കും എന്നത് പ്രസക്തമായ ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ്.
‼️ഈ കേസ് തീർച്ചയായും ഒരു കേന്ദ്ര ഏജൻസി തന്നെ അന്വേഷിക്കണം എന്നതാണ് നമ്മുടെ ശക്തമായ നിലപാട്. ഈയൊരു ആവശ്യം മുൻനിർത്തി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്.
‼️കേരളത്തിൽ നിന്നും ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പഠനത്തിനായി വിദേശത്തേക്ക് പോകുന്ന നമ്മുടെ കുട്ടികളുടെ സുരക്ഷ പൂർണ്ണമായും ഉറപ്പാക്കുക. ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന സംഘടിതമായ മതംമാറ്റ ശൃംഖലകളെയും അത്തരം പ്രവർത്തനങ്ങളെയും കർശനമായി ചെറുക്കുക.
‼️രാജ്യം ഒട്ടാകെ വ്യാപിച്ചുകിടക്കുന്ന ഏതെങ്കിലും വലിയ ശൃംഖലയുടെ ഭാഗമാണോ എന്ന ന്യായമായ സംശയം നിലനിൽക്കുന്നുണ്ട്. കേവലം ഒരു അന്വേഷണത്തിലൂടെ പ്രതിയെ ശിക്ഷിക്കുന്നതിനോ, ഇരയായ കുട്ടിക്ക് നീതി ലഭ്യമാക്കുന്നതിനോ അപ്പുറത്ത് ഇതിനൊരു ദേശീയ മാനം കൂടിയുണ്ട്.
‼️നമ്മുടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും ഈ ദുരൂഹതകൾ പുറത്തുകൊണ്ടുവരാനും രാജ്യസഭയിൽ ഈ വിഷയം ഉന്നയിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. നമ്മുടെ പെൺമക്കൾക്ക് നീതി ലഭിച്ചേ തീരൂ. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാൻ പാടില്ല.
-ശ്രീ സദാനന്ദൻ മാസ്റ്റർ, രാജ്യസഭാ അംഗം
#APAKADAMPolitics