അവധി ദിവസം നോക്കി ടി ജി മോഹൻദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തത് തികച്ചും വിവേചനപരവും, അപലപനീയമാണ്.
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ വീഴ്ചകളിൽ നിന്നും തീരദേശ മേഖലകളിലെ ജനങ്ങളുടെ പ്രതിഷേധങ്ങളിൽ നിന്നും ഉയരുന്ന ചോദ്യങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണോ ഈ അറസ്റ്റ് നാടകം?
ടി ജി മോഹൻദാസ് നടത്തിയ ചില പരാമർശങ്ങൾ സ്വാഗതാർഹമല്ല. എന്നാൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയെ വധിക്കുമെന്ന് പരസ്യമായി ഭീഷണി മുഴക്കിയവർക്കെതിരെ നിരവധി പരാതികൾ നൽകിയിട്ടും നടപടിയെടുക്കാതെ സംരക്ഷിക്കുന്ന സമീപനം എന്തുകൊണ്ടാണ്?
ഒരാൾക്ക് ഒരു നിയമം, മറ്റൊരാൾക്ക് മറ്റൊരു നിയമം ഇതാണോ യുഡിഎഫ് സർക്കാരിന്റെ നീതി?
തീരദേശ മേഖലകളിൽ മത്സ്യത്തൊഴിലാളികൾ ദുരന്തത്തിൽപ്പെടുമ്പോൾ ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിൽ സർക്കാർ പരാജയപ്പെടുകയാണ്.
മുതലപ്പൊഴിയിലും, നീണ്ടകരയിലും മത്സ്യത്തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തിലും സർക്കാർ സംവിധാനങ്ങളുടെ വീഴ്ചകൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
മഴക്കെടുതിയിലും, മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുന്നവരുടെ വീടുകളിലെത്തി ആശ്വസിപ്പിക്കേണ്ട ജനപ്രതിനിധികൾ രാഷ്ട്രീയ വിവേചനത്തിന്റെ പേരിൽ മാറിനിൽക്കുന്ന സാഹചര്യം കേരളത്തിന് അപമാനകരമാണ്.
വന്ദേമാതരം, വി ഡി സവർക്കർ തുടങ്ങിയ വിഷയങ്ങളിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് സമൂഹത്തിൽ മതവിഭജനം വളർത്താനുള്ള ശ്രമങ്ങളിൽ നിന്ന് സർക്കാർ പിന്തിരിയണം.
#APAKADAMPolitics